slogan

slogan
TO WHOM I THOUGHT

Monday, June 27

ഒരു ചിത്രം മലയാളിയോട് പറയുന്നത്
പാചക വാതക വില വര്‍ദ്ധനവിനെതിരെ സമരം ചെയ്യുന്ന ഒരു ഉത്തര ഇന്ത്യന്‍ വീട്ടമ്മ ഒരു സിളിന്ടെര്‍ ഉയര്‍ത്തി റോഡിലൂടെ ഒരു ജാഥ നയിക്കുന്ന ചിത്രം ഇന്നലെ എക്സ്പ്രസ്സ്‌ പ്രസിദ്ധീകരിച്ചിരുന്നു, അതെ സമയം മലയാള പത്രങ്ങളില്‍ കണ്ടത് വനിതകള്‍ ഉടുത്തൊരുങ്ങി ചൂട്ട് പോലെ തോന്നിക്കുന്ന ഏതാനും ഓല കഷണങ്ങള്‍ വാനിലേക്ക് ഉയര്‍ത്തി മുദ്രാവാക്യം വിളിക്കുന്നചിത്രമാണ്‌. 
ഇതിലേതാണ്  ഉചിതമെന്ന് ചോദിച്ചാല്‍ കുഴയും. പക്ഷെ ഒരു സിലിന്റെര്‍ ഉയര്‍ത്തി പിടിച്ച ആ  ചിത്രം മുന്നോട്ട് വെക്കുന്ന സഹനം ആയിരിക്കെന്ടെനതില്ലേ തികച്ചും ന്യായമായ ഇത്തരം സമരങ്ങളുടെ ഒരു മുഖചിത്രം.
നമ്മുടെ സമരങ്ങള്‍ ഒരു ആചാരമാകുന്നത്, സമരങ്ങള്‍ക്ക് ഉഷ്ണം നഷ്ടപെടുന്നത് അവ കൈകാര്യം ചെയ്യുന്നതില്‍ സ്വീകരിക്കുന്ന എളുപ്പ വിദ്യകളിലൂടെയാണോ?
മലയാളി ഒരു ഹര്‍ത്താല്‍ പ്രതീക്ഷിക്കുന്ന ജനതയായി മാറിപോയതിന്റെ ഉത്തരവാദിത്വം ആര്‍ ഏറ്റെടുക്കും?
ഇനിയും ഊര്‍ജം നഷ്ടപെട്ടിട്ടില്ലാത്ത വിദ്യാര്‍ഥി സമരങ്ങളെ മറന്നുകൊണ്ടല്ല ഇത് രേഖപെടുത്തിയത്. പക്ഷെ സുസജ്ജമായ സുരക്ഷിതമായ കോളേജ് കാമ്പസിനുള്ളില്‍ നിന്ന് പോലിസിനെ കല്ലെറിയുന്ന തരത്തിലേക്ക് അതിനെ തളര്ത്തുന്നത് ചൂട്ട് കാണിക്കുന്ന വനിതകളെക്കാള്‍ അരോചക ചിത്രമാണ്‌ ഒരു സാധാരണ പത്ര വായനകാരന് നല്‍കുന്നത് എന്ന് മാത്രം പറയട്ടെ
രാംദേവിന്റെ സമരത്തിന്‌ ലഭിച്ച സ്വീകാര്യത ഒരു സമരക്കാരും മറക്കാതിരിക്കുന്നത് സമരത്തെ കൂടുതല്‍ ജെനകീയമാക്കുമെന്നെ ഈയുള്ളവന് തോന്നിയിട്ടുള്ളൂ ?
സമരപന്തലിലെ  പോക്രിത്തരവും വീമ്പും ജാടയും  ഈ നവ കൊളോണിയല്‍ മാധ്യമ ലോകത്ത് ചെലവാകുന്ന ചരക്കല്ല എന്ന് പറയാനാണ് ഇപ്പോള്‍ തോന്നുന്നത്.
പ്രിയ വായനകാരന് മുന്നില്‍ ആ ചിത്രം കാണിക്കാന്‍ സാധിക്കാതെ വന്നതില്‍ ഖേദം തോന്നുന്നു 
ക്ഷമിക്കുമല്ലോ?